2011 സെപ്റ്റംബർ 15, വ്യാഴാഴ്‌ച

തലമുറ 

പേരക്കുട്ടിയെ മടിയിലിരുത്തി മുത്തശി കഥ     തുടങ്ങി  

ഒരിക്കല്‍ .......ഒരിടത്ത്....ഒരു..... ...കാട്ടില്‍.....

ടാബ്ലെറ്റ് കമ്പ്യൂട്ടരില്‍ ഓണ്‍ലൈന്‍ വാര്‍ത്ത വായിക്കുകയായിരുന്ന 

പേരക്കുട്ടി ഇങ്ങനെ വായിച്ചു

ഇപ്പോള്‍  ഇവിടെ  നമ്മുടെ ഫ്ലാറ്റിനു താഴെ വച്ച് ഒരാള്‍ ഒരു 

പെണ്‍കുട്ടിയെ..........

പുതപ്പ് 


ഉറങ്ങുമ്പോള്‍ സ്ഥാനം
 മാറുന്ന ചതി


വാനപ്രസ്ഥം

അവളും കൂട്ടുകാരും കാട്ടിലൂടെ നടക്കുകയായിരുന്നു.കളിച്ചും ചിരിച്ചും രസിക്കുന്നതിനിറെ കൂട്ടുകാരില്‍ ഒരാളാണ്  പുറ്റിന് ഉള്ളില്‍ നിന്നും  തുറിച്ചു നോക്കുന്ന രണ്ട്‌ കണ്ണുകള്‍ കണ്ടത്,. കൌതുകം കൊണ്ട് അവള്‍ ഒരു കമ്പ് എടുത്തു ആ ദ്വാരത്ത്തിലേക്ക് കുത്ത്ടി.അലറി കരഞ്ഞു ചോര ചാടുന്ന കണ്ണ് പൊത്തിപ്പിടിച്ചു പുറ്റ്പൊളിച്ചു  ഒരു ക്യാമറ മൊബൈല്‍ പെട്ടെന്നാണ് ഓടി പോയത് 

ഫ്ലാഷ് ന്യൂസ്‌ 




നാരായണത്തു ഭ്രാന്തന് രണ്ട്‌  കാലിലും മന്തായി 


ജനായത്തം


അന്ന് രാജാവിന് കീഴിലാണ് മന്ത്രി.
ഇന്ന് മന്ത്രിയാണ് രാജാവ് 

പരീക്ഷ 

യുദ്ധത്തെ പറ്റിയുള്ള ചോദ്യത്തിനു 
 കുട്ടി ഇങ്ങനെ ഉത്തരം എഴുതി.
യുദ്ധം ഒരിക്കലും ഒരു ഉത്തരം ആകുന്നില്ല. ഉണ്ടാക്കുന്നത്‌ കുറെ ചോദ്യങ്ങള്‍ മാത്രം 
അവിഹിതം 
 

വയറു പൊത്തി പിടിച്ചു നടു റോഡിലെ 
 ഇരുട്ടിന്റെ മുഖത്തേക്ക് ഓക്കാനിക്കുന്നു 
തെരുവ് വിളക്കുകള്‍