2012, ഒക്‌ടോബർ 5, വെള്ളിയാഴ്‌ച

ശേഷം 
-------

ഒരു മുത്തശനും അദ്ദേഹത്തിന്റെ മകനും പേരക്കുട്ടിയായ പതിനഞ്ചുകാരനും കൂടി നഗരത്തിലേക്കുള്ള യാത്രയാണ്. മുത്തശനെ വുദ്ധസദനത്തില്‍ ആക്കണം .അക്കാര്യം മകന് മാത്രമേ അറിയൂ. മുത്തശനോ പെരക്കുട്ടിക്കോ അറിയില്ല .അങ്ങിനെ അവര്‍ അവിടെ എത്തി .
മുത്തശനെ വരാന്തയില്‍ ഇരുത്തി മകനും പേരക്കുട്ടിയും സദനത്തിന്റെ ഓഫീസില്‍ കയറി .സദനം നടത്തിപ്പുകാര്‍ അവര്‍ നല്‍കുന്ന സേവനങ്ങള്‍ വിശദീകരിക്കുകയാണ് .രാവിലെയും വൈകിട്ടും കുളി ,വ്യായാമം, യോഗ, നല്ല ഭക്ഷണം , വിനോദം ,ടി വി , കമ്പ്യുട്ടര്‍, ഡോക്ടര്‍ , സ്നേഹം ,കാരുണ്യം ,.ദയ....ഇടക്കിടെ ബന്ധുക്കള്‍ക്ക് വന്നു കാണാം ....അങ്ങിനെ എല്ലാം എല്ലാം ...

മകന് തൃപ്തിയായി .എല്ലാ സൌകര്യത്തിനും കൂടി സദനം ഈടാക്കുന്ന തുക മകന്‍ എന്നി നല്‍കി .അപ്പോളാണ് പേരക്കുട്ടി ഇടപെട്ടത്.

അച്ഛാ ഇത്രയും സൗകര്യം ഇവിടെ ഉണ്ടെങ്കില്‍ അച്ഛന്‍ കൂടി ഇവിടെ നിന്നോ . ഞാന്‍ വീട്ടില്‍ പോയി അമ്മയെ കൂടി കൂട്ടി കൊണ്ടുവരാം ..

ഇതും പറഞ്ഞു അവന്‍ ധൃതിയില്‍ പുറത്തിറങ്ങി കാറോടിച്ചു പോയി .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ