2011, സെപ്റ്റംബർ 20, ചൊവ്വാഴ്ച

                          ക്രഞ്ചി ക്രഞ്ചി 
പുല്ലാനി  കാടുകളുടെ പച്ചപ്പ്‌ മുട്ടിയ കുന്നിനു നേരെ ജെ സി ബി ആര്‍ത്തിയോടെ  നോക്കി.
പിന്നെ കൂര്‍ത്ത നഖങ്ങള്‍ നിറഞ്ഞ ഒറ്റക്കയ്യുകൊണ്ട് 
കുന്നിന്റെ ഹൃദയം പറിച്ചു എടുത്തത് ച്ചുടുചോരയോടെ വായിലേക്കിട്ടു. 
സീല്‍ക്കാരത്തോടെ പിന്നെയും കുന്നിനെ നോക്കി
 ജെ സി ബി മുരണ്ടു. 

                   ക്രഞ്ചി ക്രഞ്ചി 

ഹൃദയം നഷ്ടപ്പെട്ട പിടയുന്ന കുന്നില്‍ നിന്നും അവസാനത്തെ
 വെള്ള പറവയും പറന്നകന്നു. അപ്പോള്‍ പുല്ലുകള്‍ക്കിടയില്‍ നിന്നും ഒരു പൂമ്പാറ്റ കൌതുകത്തോടെ കുന്നിനോടു ഒട്ടി നിന്നു 
ജെ സി ബിയുടെ ഒറ്റക്കൈ പിന്നെയും കുന്നിനെ നോക്കി........






(ക്രഞ്ചി ക്രഞ്ചി ..മഞ്ചിന്റെ പരസ്യം )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ